News

വ്യത്യസ്ത അനുഭവമായി ‘സുഗത നവതി’

Posted On : January 29, 2025
വ്യത്യസ്ത അനുഭവമായി ‘സുഗത നവതി’
പ്രകൃതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങൾക്കും സ്ത്രീ സുരക്ഷയ്ക്കും നിരാലമ്പരായവർക്കും വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ പോരാട്ടം നടത്തിയ സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങ് 2025 ജനുവരി 19 മുതൽ 22 വരെ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ വെച്ച് നടന്നു. ജനുവരി 19ന്  സുഗതകുമാരിയുടെ ജീവിതാനുഭവങ്ങളും കവിതകളും കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ‘സുഗത പരിചയം’ എന്ന പേരിൽ ശില്പശാല സുമേഷ് കൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്നു.
 ജനുവരി 20ന്  ശ്രീ ആറന്മുള വിജയാനന്ദ വിദ്യാലയത്തിന് സമീപമുള്ള സുഗത വനത്തിലൂടെ സുഗതകുമാരി ടീച്ചറുടെ കവിതകൾ ആലപിച്ചും കഥകൾ പറഞ്ഞും പ്രകൃതി സംരക്ഷകനും  കവിയുമായ ഇഞ്ചക്കാട് ബാലചന്ദ്രന്റെ നേതൃത്വത്തിൽ വനയാത്ര സംഘടിപ്പിച്ചു. ജനുവരി 22ന് വൈകീട്ടായിരുന്നു ‘സുഗത നവതി’ സമാപന സഭ. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രി രാജ് സിംഗായിരുന്നു ഉദ്ഘാടകൻ.
 നവതി പുരസ്കാരം ഡോക്ടർ സി.വി. ആനന്ദബോസ് (ബഹു പശ്ചിമ ബംഗാൾ ഗവർണർ) ശ്രീമൻ നാരായണന് സമർപ്പിച്ചു. കുമ്മനം രാജശേഖരൻ (കമ്മറ്റി ചെയർമാൻ,മുൻ മിസോറാം ഗവർണ്ണർ),
അജയകുമാർ വല്ല്യൂഴത്തിൽ(സ്കൂൾ മാനേജർ)പി.ഐ.ഷെറീഫ് മുഹമ്മദ്, ഡോ.ഇന്ദിര രാജൻ ( നവതി ആഘോഷകസമതി അംഗം) തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.