“ചിറക് തളരുമ്പോൾ വന്നിരിക്കാൻ ഒരു മരച്ചില്ല… ഇല്ലെങ്കിൽ പിന്നെ പാറി നടക്കുവാൻ മാത്രമായി എന്തിനാണൊരാകാശം”
സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ശ്രീവിജയാനന്ദ വിദ്യാ പീഠത്തിൽ 90 വൃക്ഷത്തൈ നടൽ കർമ്മം നടന്നു. മാവ്,പ്ലാവ്,ചാമ്പ തുടങ്ങിയ വൃക്ഷങ്ങളാണ് കൂടുതലായും നട്ടത്.
”ഈ വൃക്ഷങ്ങളുടെ പരിപാലകർ കുട്ടികൾ ഏറ്റെടുക്കും.ഓരോ വർഷവും വൃക്ഷങ്ങളുടെ പിറന്നാൾ അവർ ആഘോഷിക്കും” – സ്കൂൾ മാനേജർ അജയകുമാർ വല്ല്യുഴത്തിൽ വ്യക്തമാക്കി.

ഭൂമിയുടെ അവകാശികൾ എന്ന കൃതിയിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണെന്ന് ബേപ്പൂർ സുൽത്താൻ പഠിപ്പിച്ചത് പോലെ നൂറ് കണക്കിന് ചെറു ജീവികളുടെ വീടായ മരങ്ങൾ നട്ടുവളർത്തുന്നതിലൂടെെ പ്രകൃതിയേയും മണ്ണിനെയും ആഴത്തിൽ പഠിച്ച് മനുഷ്യരെ തിരിച്ചറിയാനും അതുവഴി നല്ല മനുഷ്യരായി വളരുവാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് സ്കൂൾ ലക്ഷ്യം വയ്ക്കുന്നത്.